Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> >> News Details
വീഡി­യോ­ഗെ­യി­മു­കളും രണ്‍ടു മണി­ക്കൂ­റി­ല­ധികം ടെലി­വി­ഷനും കാണുന്ന കുട്ടി­കള്‍ക്ക് എ.­ഡി.എ­ച്ച്.­ഡി

ന്യൂയോര്‍ക്ക്: വീഡി­യോ­ഗെ­യി­മു­കളും രണ്‍ടു മണി­ക്കൂ­റി­ല­ധികം ടെലി­വി­ഷനും കാണുന്ന കുട്ടി­കള്‍ക്ക് എ.­ഡി.എ­ച്ച്.­ഡി (Attention-Deficit Hyperactivity Disorder) രോഗം ഉണ്‍ടാ­കു­മെന്ന ശാസ്ത്രീയ വില­യി­രു­ത്തല്‍. വീഡിയോ ഗെയി­മു­കള്‍ക്കു മുന്നിലും ടെലി­വി­ഷനു മുന്നിലും സമയം ചെല­വ­ഴി­ക്കുന്ന കുട്ടി­കള്‍ക്ക് ഈ രോഗം ബാധി­ച്ച­തിന്റെ തെളി­വായി പഠ­ന­കാ­ര്യ­ത്തില്‍ ശ്രദ്ധ കേന്ദ്രീ­ക­രി­ക്കാന്‍ കഴി­യാതെ വരു­ന്ന­താണ് പഠ­ന­റി­പ്പോര്‍ട്ട് വെളി­­പ്പെ­ടു­ത്തു­ന്ന­ത്. ഈ രോഗം ബാധിച്ച കുട്ടി­കള്‍ ഇപ്പോള്‍ മൂന്നാം­ലോക രാജ്യ­ങ്ങ­ളില്‍പോലും കാണ­പ്പെ­ടു­ന്നു.

വീഡിയോ ഗെയി­മു­കളും ടെലി­വി­ഷ­ന്‍ പ്രോഗ്രാമു­കളും അതി­വേ­ഗ­ത്തില്‍ നിങ്ങുന്ന ചിത്ര­ങ്ങ­ളാല്‍ നിര്‍മി­ച്ചി­രി­ക്കു­ന്ന­തി­നാല്‍ ഇത് കണ്‍ട് ശീലി­ക്കുന്ന കുട്ടി­കള്‍ക്ക് നിശ്ചല വസ്തു­ക്ക­ളില്‍ അധി­ക­നേരം ശ്രദ്ധ കേന്ദ്രീ­ക­രി­ക്കാന്‍ സാധി­ക്കാതെ വരു­ന്നു. ക്ലാസ് മുറി­ക­ളില്‍ അ­ധ്യാ­പ­കര്‍ നിന്ന് പഠി­പ്പി­ക്കു­മ്പോള്‍ അവ­രില്‍ ശ്രദ്ധ കേന്ദ്രീ­ക­രി­ക്കാ­നാ­വാതെ കുട്ടി­കള്‍ മറ്റു കുട്ടി­കള്‍ക്കു മുന്നില്‍ പിന്‍ത­ള്ള­പ്പെ­ടുന്നു എന്ന­താണ് ഇതിന്റെ ഭയ­നാ­ക­മായ ഫലം. നിരാ­ശയും വി­ദ്വേ­ഷവും ഇത്തരം കുട്ടി­കളില്‍ വര്‍ദ്ധി­ക്കു­ന്ന­തി­നാല്‍ മദ്യം മയ­ക്കു­മ­രുന്ന് ഉപ­യോ­ഗ­വും ഇവ­രില്‍ കാണ­പ്പെ­ടു­ന്നു.

പ്രഫ­സര്‍ ഡഗ്രസ് ജന്റില്‍ എന്ന ഗവേ­ഷ­കന്‍, ദിവ­സേന രണ്‍ടു മണി­ക്കൂ­ര്‍ കംപ്യൂ­ട്ടര്‍ ഗെയി­മിനും ടെലി­വി­ഷനും മുന്നില്‍ സമയം ചെല­വ­ഴി­ക്കുന്ന അമേ­രി­ക്ക­യിലെ 1500 കുട്ടി­ക­ളില്‍ നട­ത്തിയ പഠ­ന­ത്തിന്റെ വെളി­ച്ച­ത്തി­ലാണ് ഈ ഞെട്ടി­ക്കുന്ന വിവരം പുറത്തു വന്നി­രി­ക്കു­ന്ന­ത്.

വിദേ­ശ­ത്തുള്ള പല മാതാ­പി­താ­ക്കളും മക്കളെ സ്‌നേഹി­ക്കു­ന്ന­തി­ന്റെ പ്രതീ­ക­മായും മക്കള്‍ പുറ­കെ­ന­ടന്ന് ബുദ്ധി­മു­ട്ടി­ക്കു­ന്ന­തിന് പരി­ഹാ­ര­മാ­യു­മാണ് കംപ്യൂ­ട്ടര്‍/വീഡിയോ ഗെയി­മു­കളും ടെലി­വി­ഷ­നു­കളും അവര്‍ക്ക് നല്‍കു­ന്ന­ത്. ഇതിന്റെ ഫലം വില­യി­രു­ത്തി­യാല്‍ ഇതിലൂടെ കുട്ടി­കളെ ന­ശി­പ്പി­ക്കു­ക­യാണ് മാതാ­പി­താ­ക്കള്‍ ചെയ്യു­ന്ന­ത് -റി­പ്പോര്‍ട്ട് വില­യി­രു­ത്തു­ന്നു.

സ്വീക­ര­ണ­മു­റി­യില്‍ ടെലി­വി­ഷന്‍ ഉള്ളതുതന്നെ അപ­ക­ട­മാ­ണെ­ന്നി­രിക്കെ കുട്ടി­ക­ളുടെ കിട­പ്പു­മു­റി­ക­ളില്‍ ടെലി­വി­ഷനും പ്രായ­പൂര്‍ത്തി­യാ­കാത്ത കുട്ടി­കള്‍ക്ക് നല്‍കുന്ന കംപ്യൂ­ട്ടറും ഗെ­യി­മു­കളും അവരെ ഏറെ അപാ­യ­പ്പെ­ടു­ത്താന്‍ മതി­യാ­യ­വ­യാ­ണ്. ഉത്ത­ര­വാ­ദി­ത്വ­ബോ­ധ­മി­ല്ലാത്ത മാതാ­പി­താ­ക്കള്‍ മക്കള്‍ക്ക് സിഗ­രറ്റും മദ്യവും നല്‍കു­ന്ന­തു­പോ­ലെ­യാണ് ഇതും -ഒരു ടീനേജ് മനോ­രോഗ വിദ­ഗ്ധന്‍ ഈ വാര്‍ത്ത­യോടു പ്രതി­ക­രി­ച്ചു.


 

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 19, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com