Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> National >> News Details
ആശ നശി­ച്ച­പ്പോള്‍ (കെ. ­കെ. രഞ്ജിത്തിന്റെ ജീവി­ത­സാ­ക്ഷ്യം)
ഡോ. ഏഴം­കുളം സാം­കുട്ടി

കോട്ട­യത്ത് ചന്ത­ക്ക­ടവു ഭാഗത്തു താമ­സി­ക്കുന്ന ഒരു ദലിത് കുടും­ബ­ത്തി­ലാണ് ഞാന്‍ ജനി­ച്ച­ത്­-1978ല്‍. ഞങ്ങ­ളുടെ പൂര്‍വ്വി­കര്‍ തല­മുറകളായി കോട്ടയം പട്ട­ണ­ത്തിലും പ്രാന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലു­മായി താമ­സി­ച്ചി­രു­ന്നു. മാതാ­പി­താ­ക്ക­ളായ കൃഷ്ണനും ശാന്തയും സാമ്പ­ത്തി­ക­മായി ഞെരു­ക്ക­ത്തി­ലാ­യി­രു­ന്നെ­ങ്കിലും അവര്‍ എന്റെ വിദ്യാ­ഭ്യാ­സ­കാ­ര്യ­ങ്ങ­ളില്‍ വള­രെ­യ­ധികം ശ്രദ്ധി­ച്ചി­രു­ന്നു.

പത്താം ക്ലാസ് പാസാ­യ­ശേഷം ബസേ­ലിയോസ് കോള­ജില്‍ ചേര്‍ന്നു. അക്കാ­ലത്ത് എന്നില്‍ വലിയ മാറ്റ­ങ്ങള്‍ ഉണ്ടാ­യി. സ്‌കൂളില്‍ നിന്നും കോള­ജി­ലേ­ക്കുള്ള മാറ്റം കൂടു­തല്‍ സ്വാതന്ത്ര്യം പ്രദാനം ചെയ്ത­താണു കാര­ണം. എന്റെ അച്ഛന്‍ കഠി­നാ­ദ്ധ്വാനം ചെയ്തു­ണ്ടാ­ക്കുന്ന പണ­ത്തിന്റെ നല്ലൊരംശം പഠ­നാ­വ­ശ്യ­ങ്ങള്‍ക്കാ­ണെന്നു പറഞ്ഞു വാങ്ങി ഞാന്‍ ദുര്‍വ്യയം ചെയ്യാന്‍ ആരം­ഭി­ച്ചു. മദ്യ­പാനം തുട­ങ്ങി; പുക­വ­ലി­യും. അങ്ങനെ ജീവി­ത­മാ­കുന്ന നീര്‍ക്ക­യ­ത്തി­ലേക്ക് ഞാന്‍ എടുത്തു ചാടി. ലൗകി­ക­സു­ഖാ­സ്വാ­ദ­ന­ത്തിന് ഉത­കു­ന്ന­തെല്ലാം പ്രവര്‍ത്തി­ച്ചു­തു­ട­ങ്ങി. എങ്കില്‍ തന്നെ, ഇട­യ്ക്കിടെ തിരു­ന­ക്ക­ര­ക്ഷേ­ത്ര­ത്തില്‍ പോയി ഈശ്വ­രാ­രാ­ധന നട­ത്തു­കയും ചെയ്തി­രു­ന്നു.

അങ്ങ­നെ­യി­രിക്കെ എന്റെ അച്ഛന്‍ പെട്ടെന്ന് തളര്‍വാതം പിടിച്ച് കിട­പ്പി­ലാ­യി­-1993ല്‍. ഞങ്ങ­ളുടെ വീടിന്റെ മുറി­യിലെ ഭിത്തി­ക­ളില്‍ ഞങ്ങള്‍ ആരാ­ധി­ക്കുന്ന ദൈവ­ങ്ങ­ളുടെ മനോ­ഹ­ര­മായ ചിത്ര­ങ്ങള്‍ തൂക്കി­യി­ട്ടി­ട്ടു­ണ്ടാ­യി­രു­ന്നു. ചി­ത്ര­ങ്ങ­ളുടെ മുമ്പില്‍ തിരി­കൊ­ളു­ത്തിയ ഒരു വിള­ക്കും. പിതാ­വിന്റെ സൗഖ്യ­ത്തിനു വേണ്ടി ഈ ദൈവ­ങ്ങ­ളോ­ടെല്ലാം പ്രാര്‍ത്ഥി­ച്ചു. മരുന്നും മന്ത്ര­വു­മെല്ലാം മാറി മാറി പ്രയോ­ഗി­ച്ചു. പ്രയോ­ജ­ന­മു­ണ്ടാ­യി­ല്ല. ഞങ്ങ­ളുടെ ആശ നിശ്ശേഷം നശി­ച്ചു. പരസ­ഹായം കൂടാതെ എഴു­ന്നേ­ല്ക്കാന്‍ കഴി­യാത്ത അവ­സ്ഥ­യില്‍ എന്റെ പിതാ­വെ­ത്തി. അതോടെ കുടും­ബ­ത്തിന്റെ വരു­മാ­നവും നില­ച്ചു.

അച്ഛന്‍ കട്ടി­ലില്‍ മാത്രം കഴി­ച്ചു­കൂ­ട്ടാന്‍ തുട­ങ്ങി­യിട്ട് എട്ടു­മാ­സ­മാ­കു­ന്നു. അന്നൊ­രി­ക്കല്‍ രണ്ടു സുവി­ശേ­ഷ­പ്ര­വര്‍ത്ത­കര്‍ ഭവ­ന­ത്തില്‍ വന്ന് സുവി­ശേ­ഷ­ത്തിന്റെ കേന്ദ്ര­വി­ഷ­യ­മായ ക്രിസ്തു­വി­നെ­പ്പറ്റി പറ­ഞ്ഞു. വിശ്വാ­സ­ത്തോടെ പ്രാര്‍ത്ഥി­ച്ചാല്‍ അച്ഛന്റെ രോഗം ഭേദ­മാ­കു­മെന്നും അവര്‍ അറി­യി­ച്ചു. ജീസസ് ഫോര്‍ ഇന്‍ഡ്യ എന്ന കൂട്ടാ­യ്മ­യിലെ പ്രവര്‍ത്ത­കര്‍ ആയി­രുന്നു അവര്‍.

ഞങ്ങ­ളുടെ സമ്മ­ത­ത്തോ­ടു­കൂടി അവര്‍ മൂന്നു­ദി­വ­സത്തെ ഉപ­വാ­സ­പ്രാര്‍ത്ഥന വീട്ടില്‍ ക്രമീ­ക­രി­ച്ചു. അവ­സാ­ന­ദി­വസം പിതാ­വിനെ പൂര്‍ണ­മായി ദൈവ­ക­ര­ങ്ങ­ളില്‍ സമര്‍പ്പി­ച്ചു­കൊണ്ട് ആ­ത്മാര്‍ത്ഥ­മായി പ്രാര്‍ത്ഥി­ച്ചു. മൂന്നാം ദിവ­സത്തെ പ്രാര്‍ത്ഥന ഉപ­സം­ഹ­രി­ക്കു­ന്ന­തി­നു­മുമ്പേ എട്ടു­മാസം കിട­ക്ക­യി­ലാ­യി­രുന്ന പിതാവ് എഴു­ന്നേറ്റു നട­ക്കാന്‍ തുട­ങ്ങി. ആഴ്ച­കള്‍ക്കു­ള്ളില്‍ പിതാ­വിന് പൂര്‍ണ­സൗഖ്യം ലഭി­ച്ചു. താമ­സി­യാതെ പിതാവും മാതാവും യേശു­ക്രി­സ്തു­വിനെ സ്വന്ത­ര­ക്ഷി­താ­വായി സ്വീക­രി­ച്ചു. വിശ്വാ­സ­സ്‌നാ­നവും സ്വീക­രി­ച്ചു.

എന്നാല്‍ ഞാനാ­ക­ട്ടെ, ജീവി­ത­ത്തിന്റെ മുന്തി­രി­ച്ചാറ് മട്ടോളം ഊറ്റി­ക്കു­ടി­ക്കു­വാന്‍ നിശ്ച­യി­ച്ചു­കൊണ്ട് പഴ­യ­പാ­പ­ജീ­വി­ത­ത്തില്‍ മുന്നോ­ട്ടു­നീ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. ഒരി­ക്ക­ല്‍ മാത്രം സിദ്ധ­മാ­കുന്ന ജീവിതം ആവോളം ആസ്വ­ദി­ക്കണം എന്ന എപ്പി­ക്കൂറി­യന്‍ സിദ്ധാ­ന്ത­മാണ് അന്നെ­നിക്ക് അഭി­കാ­മ്യമായി തോന്നി­യ­ത്-തി­ന്നു­ക, കുടി­ക്കു­ക,­ ആ­നന്ദിക്കുക. ഞങ്ങ­ളുടെ നാട്ടി­ലുള്ള കത്തോ­ലിക്കാ വിശ്വാ­സി­യായ കുഞ്ഞു­മോന്‍ എന്ന ആളും ചില പെന്ത­ക്കോ­സ്തു­വി­ശ്വാ­സി­കളും എന്റെ പോക്ക് ശരി­യ­ല്ലെന്ന് എന്നെ ഗുണ­ദോ­ഷി­ച്ചു­കൊ­ണ്ടി­രു­ന്നു. എന്നാല്‍, ഉപ­ദേ­ശ­ങ്ങ­ളൊന്നും ഞാന്‍ കൂട്ടാ­ക്കി­യി­ല്ല.

എന്റെ ജീവി­ത­ത്തിലും രൂക്ഷ­മായ ഒരു പ്രതി­സന്ധി നേരി­ട്ട­പ്പോ­ഴാണ് പാപ­ത്തിന്റെ ദോഷ­ത്തെ­പ്പറ്റി ചിന്തി­ച്ച­ത്. അച്ഛ­നെ­പ്പോലെ ഞാനും ഒരു രോഗി­യാ­യി­-1997ല്‍. രോഗ­ത്തിനു വ്യത്യാ­സ­മു­ണ്ടാ­യി­രുന്നു എന്നു മാത്രം. എന്റെ രോഗം കടുത്ത ഇസ്‌നോ­ഫീ­ലിയ ആയി­രു­ന്നു. ശരീരം മുഴു­വന്‍ നീരു­വന്നു ചീര്‍ത്തു. മുഖം മാത­ള­നാ­ര­ങ്ങാ­പോ­ലെ­യാ­യി.

അങ്ങനെ രോഗി­യായി കിട­ക്കു­മ്പോ­ഴാണ് മര­ണ­ത്തെ­പ്പ­റ്റി­യുള്ള ചിന്ത എന്നെ ഗ്രസി­ച്ച­ത്. എന്റെ സുഹൃ­ത്തു­ക്കള്‍ മിക്ക­വരും എന്നെ കാണാന്‍ വന്നു. വിശേ­ഷിച്ച് ഞാന്‍ സജീ­വ­മായി പ്രവര്‍ത്തി­ച്ചു­കൊ­ണ്ടി­രുന്ന സാരഥി ക്ലബ്ബിന്റെ അംഗ­ങ്ങള്‍ പതി­വായി എന്റെ വീട്ടില്‍ വന്നു­കൊ­ണ്ടി­രു­ന്നു.

പക്ഷേ, അവര്‍ക്കാര്‍ക്കും എനിക്ക് ആശ്വാസം നല്‍കാന്‍ കഴി­ഞ്ഞി­ല്ല. മരണം എന്നെ തുറിച്ചു നോക്കു­ന്ന­തായി എനിക്ക് അനു­ഭ­വ­പ്പെ­ട്ടു.

ഭീക­ര­മായ കൂരി­രുട്ട്! രാത്രി­യിലെ എന്റെ സ്വപ്ന­ങ്ങ­ളെല്ലാം ശവ­പ്പെ­ട്ടി­യെ­പ്പ­റ്റിയും ശവ­ക്കു­ഴി­യെ­പ്പ­റ്റിയും! മരണം മാത്രമേ എന്റെ മുമ്പി­ലുള്ളൂ എന്നെ­നിക്കു തോന്നി­തു­ട­ങ്ങി.

അന്നേ­വരെ മര­ണാ­ന­ന്ത­ര­ജീ­വി­ത­ത്തെ­പ്പ­റ്റിയോ ആത്മാ­വിന്റെ നിത്യ­ത­യെ­പ്പ­റ്റിയോ ഞാന്‍ ചിന്തി­ച്ചി­ട്ടി­ല്ല. എന്നാല്‍ രോഗം മൂര്‍ച്ഛി­ച്ച­പ്പോള്‍ ഞാന്‍ ചിന്താ­മ­ഗ്ന­നാ­യി. ആത്മാ­വി­നെ­പ്പ­റ്റി, നിത്യ­ത­യെ­പ്പറ്റി ചിന്തി­ച്ചു­തു­ട­ങ്ങി.
മാതാ­പി­താ­ക്കള്‍ കൂട്ടായ്മ നട­ത്തുന്ന സഭ­യിലെ സഹോ­ദ­ര­ന്മാരും മറ്റു ചിലരും എന്റെ വീട്ടില്‍ പ്രാര്‍ത്ഥ­ന­യ്ക്കായി വന്നു­കൊ­ണ്ടി­രു­ന്നു. അവര്‍ പൊയ്‌ക്കൊ­ണ്ടി­രുന്ന സഭ­യില്‍ അന്ന് പത്തു­നൂ­റു­പേര്‍ ആരാ­ധ­നയ്ക്ക് സംബ­ന്ധി­ച്ചി­രുന്നു എന്നാണ് എന്റെ ഓര്‍മ്മ. അക്കൂ­ട്ട­ത്തില്‍ പാര­മ്പ­ര്യ­ക്രൈ­സ്തവ സഭ­യില്‍ നിന്ന് പെന്ത­ക്കോ­സ്തു­വി­ശ്വാസം സ്വീക­രി­ച്ച­വര്‍ ഉണ്ട്. ഈഴ­വ­സ­മു­ദാ­യ­ത്തില്‍ നിന്നും പിന്നോക്ക സമു­ദാ­യ­ങ്ങ­ളില്‍നിന്നും മറ്റ് ഹൈന്ദ­വ­സ­മു­ദാ­യ­ങ്ങ­ളില്‍ നിന്നും പെന്ത­ക്കോസ്തു വിശ്വാസം സ്വീക­രി­ച്ച­വരും ഉണ്ടാ­യി­രു­ന്നു. ജാതി­മ­ത­വ്യ­ത്യാസം കൂടാതെ അവ­രില്‍ പലരും എന്റെ വീട്ടില്‍ പ്രാര്‍ത്ഥ­ന­യ്ക്കായി വന്നു­കൊ­ണ്ടി­രു­ന്നു.

ആദ്യ­മായി അവര്‍ എനി­ക്കു­വേണ്ടി പ്രാര്‍ത്ഥി­ച്ച­പ്പോള്‍ തന്നെ എന്നി­ലു­ണ്ടാ­യി­രുന്ന മര­ണ­ഭയം നീങ്ങി­പ്പോ­യി. ശവ­പ്പെ­ട്ടിയ്ക്കു പകരം ക്രിസ്തു­വിന്റെ പ്രകാശം കാണാന്‍ തുട­ങ്ങി. ശവ­ക്കു­ഴിക്കു പകരം ഉയിര്‍ത്തെ­ഴു­ന്നേറ്റ ക്രിസ്തു­വിന്റെ കര­ങ്ങ­ളാണ് ഉള്ളില്‍ തെളിഞ്ഞു വന്ന­ത്. രോഗി­കളെ സൗഖ്യ­മാ­ക്കുന്ന കരം. മര­ണത്തെ മാത്രം മുമ്പില്‍ കണ്ടി­രുന്ന ഞാന്‍ ജീവി­ക്കുന്ന ക്രിസ്തു­വി­നെയാണ് ഹൃദ­യ­ത്തില്‍ കണ്ടു­തു­ട­ങ്ങി­യ­ത്.
പ്രാര്‍ത്ഥി­ക്കാന്‍ വന്ന­വര്‍ കാല്‍വ­റി­യിലെ ക്രൂശി­ലൂടെ ദൈവം പ്രദര്‍ശി­പ്പിച്ച സ്‌നേഹ­ത്തെ­പ്പറ്റി പറ­ഞ്ഞു. ദൈവം എന്നെ സ്‌നേഹി­ക്കുന്നു എന്ന് അപ്പോ­ഴാണ് ആദ്യ­മായി എനിക്കു ബോദ്ധ്യ­പ്പെ­ട്ട­ത്. ഞാന്‍ കര്‍ത്താ­വായ യേശു­ക്രി­സ്തു­വി­നായി എന്റെ ജീവിതം സമര്‍പ്പി­ച്ചു. 1997 മാര്‍ച്ചി­ലാ­യി­രുന്നു എന്റെ മാന­സാ­ന്ത­രം. മാന­സാ­ന്ത­ര­പ്പെ­ട്ട­പ്പോള്‍ നിത്യ­ത­യെ­പ്പ­റ്റിയും സ്വര്‍ഗ്ഗ­ത്തെ­പ്പ­റ്റിയും എന്റെ മന­സ്സില്‍ വലിയ ഒരു ഉറപ്പും പ്രത്യാ­ശയും കിട്ടി.
പിന്നീട് കര്‍ത്താവ് എന്നെ ആ രോഗ­ത്തില്‍ നിന്ന് പൂര്‍ണ­മായി വിടു­വി­ച്ചു. 1997 ഡിസം­ബ­റി­ലാണ് എനിക്ക് പൂര്‍ണ­മായി രോഗ­ശാന്തി ലഭി­ച്ച­ത്. വിശ്വാ­സി­ക­ളുടെ പ്രാര്‍ത്ഥ­ന­യാണ് അതിന് മുഖാ­ന്ത­രം.

രോഗ­സൗ­ഖ്യാ­ന­ന്തരം സുവി­ശേ­ഷ­വേല ചെയ്യ­ണ­മെന്ന അത്യ­ധി­ക­മായ താല്പര്യം എനി­ക്കു­ണ്ടാ­യി. തിരു­വ­ല്ല­യി­ലുള്ള ഇമ്മാ­നു­വേല്‍ ബൈബിള്‍ ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ മൂന്നു­വര്‍ഷം പഠിച്ച് ജി. റ്റിഎച്ച്. ബിരുദം നേടി. പാസ്റ്റര്‍ വി. ജി. തോമസ്‌കുട്ടി­യാണ് പ്രസ്തുത വേദ­വി­ദ്യാ­ല­യ­ത്തിന്റെ പ്രിന്‍സി­പ്പല്‍. കുറെ­നാള്‍ ജീസസ് ഫോര്‍ ജെന്റ്റൈല്‍സ് എന്ന പ്രസ്ഥാ­ന­ത്തില്‍ പ്രവര്‍ത്തി­ച്ചു. ഈ പ്രസ്ഥാ­ന­ത്തിന്റെ സ്ഥാപ­ക­നായ പാസ്റ്റര്‍ പി. ഗോപി­യാണ് സുവി­ശേ­ഷ­പ്ര­വര്‍ത്ത­ന­ങ്ങള്‍ നട­ത്താ­നുള്ള പ്രായോ­ഗി­ക­പ­രി­ശീ­ലനം എനിക്കു നല്‍കി­യ­ത്. അദ്ദേഹം ഞങ്ങ­ളെ­പ്പോ­ലെ­യു­ള്ള­വരെ ആത്മീ­യ­മായി വളര്‍ത്തി­യെ­ടു­ക്കുന്നു എന്ന വിവരം ചില സുവി­ശേ­ഷ­വി­രോ­ധി­കളെ ചൊടി­പ്പി­ച്ചു.

ഒരി­ക്കല്‍ ഒരു കൂട്ടം സുവി­ശേ­ഷ­വി­രോ­ധി­കള്‍ പാസ്റ്റര്‍ ഗോപി­യുടെ വീട് ആക്ര­മി­ച്ചു. ഓടുകള്‍ എറി­ഞ്ഞു­ത­കര്‍ത്തു. അദ്ദേ­ഹ­ത്തിന്റെ വീടിനു സമീപം ഒരു കള്ളു­ഷാപ്പ് ഉണ്ടാ­യി­രു­ന്നു. ഷാപ്പിന്റെ ഉടമ ചന്ദ്ര­ഭാ­നുവും മദ്യ­പാ­ന­ത്തി­നായി അവിടെ കൂടിയ ചിലരും പാസ്റ്റര്‍ ഗോപിക്ക് അനു­കൂ­ല­മായി പ്രവര്‍ത്തി­ച്ചു. വീടിനു കല്ലെ­റി­യു­ന്നതു കണ്ട അവര്‍ സുവി­ശേ­ഷ­വി­രോ­ധി­കളെ വിരട്ടി ഓടി­ച്ചു.

ഇപ്പോള്‍ ഞാന്‍ ഫാദേഴ്‌സ് ഗോസ്പല്‍ ഇന്റര്‍നാ­ഷ­ണല്‍ എന്ന കൂട്ടാ­യ്മ­യില്‍ ആരാ­ധി­ക്കു­കയും സുവി­ശേ­ഷ­പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ പങ്കാ­ളി­യാ­വു­കയും ചെയ്യു­ന്നു.

മാന­സാ­ന്ത­ര­പ്പെട്ട ദിവസം മുതല്‍ എനിക്ക് ദൈവ­വു­മായി ഹൃദ്യ­മായ ഒരു ബന്ധ­മു­ണ്ട്. ക്രിസ്തു­വി­ലുള്ള സന്തോഷം ആസ്വ­ദി­ക്കു­വാ­നുള്ള വഴി മറ്റു­ള്ള­വര്‍ക്ക് പറ­ഞ്ഞു­കൊ­ടു­ക്ക­ണം­-­അ­താണ് എന്റെ ഇന്നത്തെ ല­ക്ഷ്യം.

ടെല­ഫോണ്‍ ഇന്റര്‍വ്യൂ, 2009
[ജീസസ് ഫോര്‍ ജെന്റ്റൈല്‍സ് (JFG) സംഘട­ന­യുടെ സ്ഥാപ­കന്‍ പാ­സ്റ്റര്‍ പി. ഗോപി­യാണ് ഇവാന്‍ജ­ലിസ്റ്റ് കെ. കെ. രഞ്ജി­ത്തിനെ ഏഴം­കുളം സാംകു­ട്ടിക്ക് പരി­ച­യ­പ്പെ­ടു­ത്തി­യ­ത്. JFG യ്ക്കു വേണ്ടി രഞ്ജി­ത്തി­നെ­പ്പറ്റി ശ്രീ ഒ. ജെ. ജോണ്‍ തയ്യാ­റാ­ക്കിയ ഒരു ബുക്ക്‌ലറ്റും അയ­ച്ചു­ത­രി­ക­യു­ണ്ടാ­യി. പ്രസ്തുത ബുക്ക്‌ല­റ്റാണ് ഈ അനു­ഭ­വ­സാ­ക്ഷ്യ­ത്തിന്റെ പ്രധാന അവ­ലം­ബം. 2009 സെപ്റ്റം­ബര്‍ 6 നും13 നും ഡോ. സാംകുട്ടി ബ്രദര്‍ രഞ്ജിത്തുമായി നട­ത്തിയ ടെല­ഫോണ്‍ സംഭാ­ഷ­ണ­ങ്ങ­ളുടെ അടി­സ്ഥാ­ന­ത്തി­ലാണ് ഇതിലെ വിശ­ദാം­ശ­ങ്ങള്‍ തയ്യാ­റാ­ക്കി­യി­രി­ക്കു­ന്ന­ത്. പിന്നോക്ക സമു­ദാ­യ­ങ്ങളിലു­ള്ള­വ­രുടെ ഇട­യില്‍ വിപു­ല­മായ രീതി­യില്‍ ശുശ്രൂഷ ചെയ്തു­കൊ­ണ്ടി­രി­ക്കുന്ന ഒരു ദൈവ­ദാ­സ­നാണ് പാസ്റ്റര്‍ പി. ഗോപി. നൂറു­ക­ണ­ക്കിന് യുവ­സു­വി­ശേ­ഷ­ക­ന്മാര്‍ക്ക് അദ്ദേ­ഹ­ത്തിന്റെ ടീം പരി­ശീ­ലനം നല്‍കി­യി­ട്ടു­ണ്ട്. പാസ്റ്റര്‍ പി. ഗോപി­യു­മായി ബന്ധ­പ്പെ­ടാ­നുള്ള വിലാസം: Jesus For Gentiles, Post Box No.2, Pakkil P. O., Kottayam 686012. Phone numbers: 0481-236-2130. MOB: 944 716 2130. E-mail: jesusforgentile@bharatmail.com]

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 19, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com