Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> National >> News Details
കത്തോലിക്ക þഹൈന്ദവ ധാരണ രൂപപ്പെടുന്നു

കൊച്ചി: രാജ്യത്ത് ശക്തമായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ സൂചിപ്പിച്ചുകൊണ്‍ട് കത്തോലിക്ക - ഹൈന്ദവ ധാരണ രൂപപ്പെടുന്നു. മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ടുണ്‍ടായ പ്രത്യേക സാഹചര്യങ്ങളോടെ അപ്രതീക്ഷിതമായ നീക്കങ്ങള്‍ക്കുള്ള പശ്ചാത്തലമാണ് ഇന്ത്യന്‍ രാഷ്ട്രീ­യ­ത്തില്‍ ഒരു­ങ്ങു­ന്ന­ത്. സാഹചര്യത്തിന്റെ തീവ്രത മുഴുവനുമായി ഉള്‍ക്കൊണ്‍ട് മൂവാററുപുഴ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്ഗരി അന്വേഷണ സംഘത്തെ അയച്ചി­കുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഗുരുതരമായ സ്ഥിതി വിശേഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച അന്വേഷണ സംഘം കേരളത്തില്‍ സഭാ തലത്തിലെ പലരുമായും ആശയ വിനിമയം നടത്തി. എന്നാല്‍ കേവ­ല­മൊരു ഖേദ­പ്ര­ക­ടനം എന്ന­തി­ലു­പരി മറ്റു­ചില സന്ദേ­ശ­ങ്ങളും ഈ സന്ദര്‍ശ­ന­ത്തില്‍ ക്രൈസ്ത­വ­സഭാ നേതൃ­ത്വ­ത്തിന് കൈമാ­റി­യ­താ­യാണ് സൂ­ച­ന.

പി.സി. തോമസിന്റെ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്‍ടാക്കിയെങ്കിലും കേരളത്തില്‍ ബിജെപിക്ക് ക്രൈസ്തവ സമൂഹത്തില്‍ കടന്നുകയറാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഹൈന്ദവ തീവ്രദയോട് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു കേരളത്തിലെ ക്രൈസ്ത ജനത. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കാര്യങ്ങളെ മാറ്റി എഴുതിയിരിക്കുന്നു. ലൗ ജിഹാദ് മുതല്‍ കൈവെട്ട് കേസു വരെ എത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ക്രൈസ്തസമൂ­ഹത്തെ മാറ്റി ചിന്തി­പ്പി­ക്കു­വാന്‍ പ്രേരണ നല്‍കി­യി­ട്ടുണ്‍ട്.

ഉത്തരേന്ത്യയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിദ്യാഭ്യാസ ആതുരമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ തീവ്രവാദി സംഘടനകള്‍ എന്നും എതിര്‍ത്തു പോന്നിരുന്നു. എങ്കിലും ഒരിക്കല്‍പോലും ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനരീതിയില്‍ ക്രൈസ്തവര്‍ പ്രതികരിച്ചിട്ടില്ല. ഒറീസയില്‍ വളരെ ശക്തമായ പീഢനങ്ങള്‍ ഉണ്‍ടായെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ക്രൈസ്തവ സംഘടനകള്‍ ചുവടു വച്ചിട്ടില്ലെന്നത് സംഘപരിവാര്‍ ശ്രദ്ധിച്ചിട്ടുണ്‍ട്. ക്രൈസ്തവര്‍ തങ്ങളുടെ ഭാരതീയ പൈതൃകം സൂക്ഷിക്കാന്‍ എപ്പോഴും മനസ്സുവെച്ചിട്ടുള്ളവ­രാണ് എന്നത് ആര്‍ക്കും നിഷേ­ധി­ക്കാന്‍ കഴി­യില്ല.

ഭാരതത്തിലെ ക്രൈസ്തവ പുരോഹിത വൃന്ദത്തില്‍ നല്ലൊരു പങ്കും ഹൈന്ദവ ദര്‍ശനങ്ങളില്‍ ആകൃഷ്ടരാണ്. വൈദികരില്‍ പലരും തങ്ങളുടെ ഗവേഷണ വിഷയങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് വിവിധ ഹൈന്ദവതത്വശാസ്ത്രങ്ങളാണ്. ആയതിനാല്‍ ഹൈന്ദവ ക്രൈസ്തവ ധാരണ ശക്തമാകാന്‍ സാധ്യതകള്‍ ഏറെയാണെന്ന് നിരീക്ഷകര്‍ കരുതു­ന്നു.

ക്രിസ്ത്യാ­നി­യായ സോണി­യ­ഗാന്ധി കോണ്‍ഗ്രസ് പ്രസി­ഡന്റാ­യെ­ങ്കിലും ക്രൈസ്ത­വ­രോട് എന്നും അകലം സൂക്ഷി­ക്കുന്ന മാഡം പ്രത്യ­ക്ഷ­ത്തില്‍ ക്രൈ­സ്ത­വര്‍ക്ക് ഗുണ­മൊന്നും ചെയ്യ­ന്നില്ല എന്നത് ക്രൈസ്ത­വ­രുടെ എക്കാ­ല­ത്തെയും പരാ­തി­യാ­ണ്. ഇതും ഹിന്ദു­പ­ക്ഷ­ത്തേക്ക് ചുവ­ടു­വ­യ്ക്കാന്‍ ക്രൈസ്ത­വ­സ­മൂ­ഹത്തേ പ്രേരി­പ്പി­ക്കുന്ന സംഗ­തി­യാ­ണ്. കമ്യൂ­ണിസ്റ്റു പാര്‍ട്ടി­ക­ളോടു ചേര്‍ന്നു­പോ­കാന്‍ താല്‍പ­ര്യ­മി­ല്ലാത്ത ക്രൈസ്ത­വര്‍ക്കു­പോലും താമര 'സൗന്ദ­ര്യ­മുള്ള പുഷ്പ­മാ­ണെ­'ന്നാണ് പൊതുവേ വില­യി­­രു­ത്തു­ന്ന­ത്.

കത്തോ­ലിക്കാ സഭ­യുടെ പിന്തു­ണ ലഭി­ച്ചാല്‍ ഇന്ത്യ­യിലെ ഇതര ക്രൈസ്ത­വ­സ­ഭ­കളും അവ­രുടെ പുറ­കെ­യുണ്‍ടാ­കു­മെന്ന കണ­ക്കു­കൂ­ട്ട­ല­കുളും ഹിന്ദു­നേ­താ­ക്ക­ന്മാര്‍ക്കുണ്‍ട്. കൂടാതെ എല്ലാ പ്രതി­കൂ­ല­ങ്ങ­ളെയും അതി­­ജീ­വിച്ച് ഇന്ത്യ­യില്‍ വളര്‍ന്നു­വ­രുന്ന ക്രൈസ്തവ ജന­സം­ഖ്യയും ബിജെ­പി­യുടെ രാഷ്ട്രീയ കണ്ണു­കളെ തുറ­ക്കുന്നു. നരേ­ന്ദ്ര­മോ­ഡി­യുടെ ഗുജ­റാത്ത് ക്രൈസ്ത­വ­സ­ഭ­കള്‍ക്ക് ഏറെ സുര­ക്ഷി­ത­മാ­ണെന്നും ഗുജ­റാത്ത് മിഷ­ന­റി­മാര്‍ മോഡിക്ക് സര്‍വ്വ പിന്തു­ണയും നല്‍കു­ന്നു­വെ­ന്നതും പര­സ്യ­മായ യാഥാര്‍­ഥ്യ­ങ്ങ­ളാ­ണ്. ക്രൈസ്ത­വരെ പ്രീണി­പ്പി­ക്കു­ന്ന­തിന് മോഡി എന്നും തയ­റാ­യി­ട്ടേ­യുള്ളൂ എന്നാണ് മി­ഷ­ന­റി­മാര്‍ പറ­യു­­ന്ന­ത്.

സംഘപരിവാറിന് ലോകത്തില്‍ ഏറ്റവും മതിപ്പുള്ള രാജ്യമുണ്‍ടെങ്കില്‍ അത് ഇസ്രയേലാണ്. മുസ്ലീം ഭീകരതയ്ക്ക് അന്നും ഇന്നും എന്നും അന്താരാഷ്ട്ര തലത്തിലെ തടങ്കല്‍ പാറയും ഇസ്രയേലാണ്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയും ഇസ്രയേലും തമ്മില്‍ തന്ത്രപ്രധാനമായ സഹകരണം വളരെ ശക്തമായിരുന്നു. ക്രൈസ്തവ സഭകള്‍ വിശ്വാസ സംബന്ധമായി യഹൂദ പശ്ചാത്തലത്തില്‍ വളര്‍ന്ന് രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഇതും ഹൈന്ദവ ക്രൈസ്തവ ധാരണ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.

കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ ഈ ധാരണകളെല്ലാം ഊട്ടിഉറപ്പിക്കാവുന്ന നിലയിലാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ പൊതുവേ യുഡിഎഫിനെ അനുകൂലിക്കുമെങ്കിലും കോണ്‍ഗ്രസ് എപ്പോഴും മുസ്ലീം പ്രീണനം നടത്തുന്നവരാണ് എന്നത് ക്രൈസ്ത­വര്‍ ഇതി­നോ­ടകം എത്രയോ തവണ തി­രി­ച്ച­റി­ഞ്ഞി­രി­ക്കുന്നു. സാഹച­ര്യ­ങ്ങള്‍ എല്ലാം അനു­കൂ­ല­മാ­യി­രിക്കെ കെ.എം. മാണി എന്ന തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെ മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ രാഷ്ട്രീയ നീക്കം നടത്തിയാല്‍ ഇരു മുന്നണികള്‍ക്കും അത് ഉള്‍ക്കിടിലം സമ്മാനിക്കും. പിതാ­ക്ക­ന്മാ­രുടെ പ്രിയ­പ്പെട്ട കെ.­എം. മാണി അര­മ­ന­ക­ളുടെ ഇഷ്ടം ചെയ്യു­ന്ന­തില്‍ മു­ന്‍പ­ന്തി­യി­ലാ­ണ്. പി.­ജെ. ജോസ­ഫി­നേ­ക്കൂടി കിട്ടി­യ­തോടെ യുഡി­എ­ഫി­നോട് ശക്ത­മായ ഭാഷ സംസാ­രിച്ചു തുട­ങ്ങിയ മാണി­യുടെ നീക്ക­ങ്ങള്‍ ഇപ്പോള്‍ ആരേയും കൂസാ­തെ­യാ­ണെ­ന്നു­ള്ളതും ശ്രദ്ധേ­യ­മാ­ണ്. മാണി -ജോ­സഫ് ലയനം ഉണ്‍ടാ­യ­പ്പോള്‍ ഇടതും വലതും ഒരു­പോലെ ഭയ­പ്പെട്ട് പ്രസ്താ­വ­ന­കള്‍ ഇറ­ക്കി­യത് വിദൂ­ര­ത്തില്‍ സംഭ­വി­ക്കാന്‍ സാധ്യ­ത­യുള്ള അപ­കടം മണ­ത്താ­യി­രു­ന്നു. എന്നാല്‍ അ­തി­നുള്ള അവ­സ­ര­ങ്ങള്‍ ഇത്ര­പെ­ട്ടന്ന് സംജാ­ത­മാ­കു­മെന്ന് ആരും കരു­തി­യി­ല്ല. രാഷ്ട്രീ­യ­ക്കാ­രേ­പ്പോലെ കവ­ല­പ്ര­സം­ഗം­ന­ടത്തി തങ്ങ­ളുടെ അജണ്‍ട പര­സ്യ­പ്പെ­ടു­ത്താത്ത കത്തോ­ലിക്കാ സമൂഹം തന്ത്ര­പ­ര­മായി നട­ത്തുന്ന രാഷ്ട്രീയ കരു­നീ­ക്ക­ങ്ങ­ളാണ് ഇപ്പോള്‍ ഏവരും ഉറ്റു­നോ­ക്കു­ന്ന­ത്.

പൊടുന്നനെ ഈ നീക്കം പുറം ലോകം അറിഞ്ഞില്ലെങ്കില്‍തന്നെ അണിയറകള്‍ സജീവമായതാണ് സൂ­ചന.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 26, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com